ഇവനോ പ്രാന്തൻ !



വേവുന്ന വേനലോ നോവുന്ന വർഷമോ
എന്തു തന്നെയാകട്ടെ  മർത്ത്യരെ

ചങ്കിടിപ്പോടെ നിന്നൊരാ അമ്മയെ
കണ്ടിട്ടു,മില്ലെന്നു നടിച്ചതും നാമല്ലേ

നേടുവാൻ നമ്മുടീ ഓട്ടത്തിനിടയി-
ലെന്തമ്മ സ്വന്തമൊന്നുമല്ലല്ലോ

എന്തിനും ഒന്നാമതെത്തുവാൻ നോക്കുമ്പോൾ 

എന്തേ നാം മത്സരിക്കുന്നില്ല നന്മ ചെയ്തീടുവാൻ.

കുളിയില്ല നനയില്ല പെർഫ്യുമടിച്ചില്ല

മതിലുകൾ കെട്ടാത്ത മനമുണ്ട് നോക്കണം

പണമില്ല പതിരില്ല പാഞ്ഞു പോകുവാൻ കാറില്ല 
പതറാതെ നിൽക്കുന്നവനു തലക്കനമെന്നതൊന്നില്ല

അന്നു പെറ്റില്ല ഇന്നു പെറ്റില്ല ഇനിയൊട്ടു പെറുകില്ല

പേറ്റുനോവറിയുന്ന അവനൊരു പെണ്ണല്ല
എങ്കിലും പണ്ടു പണ്ടേ നാം വിളിച്ചീടുന്നു 

ഇവൻ പ്രാന്തൻ ! ഇവൻ  പ്രാന്തൻ ! ഇവൻ  പ്രാന്തൻ !  

Comments

Popular posts from this blog

ഇടവപ്പാതി

ഇവിടെ മഴ പെയ്യുകയാണ്